ശബരിമലയിൽ, കുടികൊള്ളും
ശ്രീ
അയ്യപ്പസ്വാമി
എൻ്റെ ദൈവം. ആ നിലയ്ക്ക് എൻ്റെദൈവത്തെ
അറിയാനും
അറിയിക്കാനും
ആരാധിക്കാനും
പ്രചരിപ്പിക്കുവാനും
എനിക്ക്
അധികാരമുണ്ട്.ഒരു സത്യം
ഞാൻ തുറന്നെഴുതട്ടെ.....
എരുമേലിയിൽ എൻ്റെ ഗൃഹത്തോടു ചേർന്ന്
ശബരിമല
തീർത്ഥാടകർക്കു വേണ്ടി ഭജനമഠവും വിശ്രമകേന്ദ്രവും സ്ഥാപിച്ച് ഉദ്ഘാടനവും
നിർവ്വഹിച്ച ശേഷമാണ് എൻ്റെ
ഉള്ളിൽ അദമ്യമായ ഇങ്ങനെ ഒരു ആഗ്രഹം ഉണ്ടായത്.
"അയ്യപ്പസംബന്ധിയായ ഒരു സമഗ്ര ഗ്രന്ഥം ഉണ്ടാവണം.അതിൽ
അയ്യപ്പസ്വാമിയുടെയഥാർത്ഥ ചരിത്രംഉൾപ്പെടെ
ശബരിമല
ക്ഷേത്രത്തെപ്പറ്റിയും
ആചാര
അനുഷ്ഠാനങ്ങളെപ്പറ്റിയും,
ശബരിമല
നല്കുന്നദാർശനിക ചിന്തയെപ്പറ്റിയുമൊക്കെ വിശദമായ
ചർച്ച ചെയ്യപ്പെടുന്ന ഒരു ഗ്രന്ഥം
തയ്യാറാക്കണം.
ഒരുപക്ഷേ, അല്ല സത്യമായും ഇത് വളരെ ശ്രമകരമായ ഒരു ദൗത്യമാണ്.
ഈ ദൗത്യം പൂർത്തീകരിക്കാനുള്ള
കഴിവോയോഗ്യത
യോ
എനിക്കുണ്ടോ
എന്നും
അറിയില്ല.
പക്ഷേ,,,
ഒന്ന്
എനിക്കറിയാം.
അപ്രാപ്യമായതെന്നുകരുതുന്ന എന്തും, അചഞ്ചലമായ അയ്യപ്പഭക്തിയാൽ സാധിക്കുകതന്നെ ചെയ്യും.
ദൃഢമായ ഈ വിശ്വാസം മാത്രം കൈമുതലാക്കിക്കൊണ്ട്ഏറ്റവും പാവനവും അതേ സമയം അനിവാര്യവുമായഈ ഗ്രന്ഥ നിർമ്മിതിയിലേയ്ക്ക് ഞാൻ പ്രവേശിച്ചുകൊള്ളട്ടെ.
അനിവാര്യമായത് എന്ന് സാന്ദർഭികവശാൽ
പറഞ്ഞതാണെങ്കിലും
തികഞ്ഞ
സത്യമാണത്.
ഒരുദിവസം കോട്ടയം ഡി.സി ബുക്സിൽ അയ്യപ്പസംബന്ധിയായ
വിവരങ്ങളടങ്ങിയ,
അഥവാ
ചരിത്ര
രേഖകൾ ഉണ്ടോ എന്ന അന്വേഷണവുമായ കയറി ചെന്ന
എനിക്ക്
നിരാശനാകേണ്ടി
വന്നു.
കല്ലറയ്ക്കൽകൃഷ്ണൻ കർത്താവർ ക ളുടെ " ശ്രീഭൂതനാഥോ പാഖ്യാനം''എന്ന ഗ്രന്ഥമാണല്ലോ അയ്യപ്പസംബന്ധിയായ ആദ്യ രചന. തുടർന്ന് വിദ്വാൻ
കുറുമള്ളൂർ നാരായണപിള്ള രചിച്ച ശ്രീഭൂതനാഥ സർവ്വസ്വം
എന്ന
ഗ്രന്ഥവും
പ്രചാരത്തിലുണ്ട്.
എന്നാൽ ഇവ രണ്ടും
ഏകദേശം,
ഏഴു
പതിറ്റാണ്ടുകൾക്ക് മുമ്പ് പ്രസിദ്ധീകൃതമായവയാണ്. അതിനു
ശേഷം
പ്രചുരപ്രചാരമായതോ,അല്ലെങ്കിൽ,പ്രാമാണികമെന്നു പറയാവുന്നതുമായ ഗ്രന്ഥങ്ങൾ ഒന്നും ഉണ്ടായിട്ടില്ല എന്നാണ് എൻ്റെ വിശ്വാസം.
അയ്യപ്പസംബന്ധിയായ നിരവധി ലേഖനങ്ങൾ,
അനുബന്ധങ്ങൾ പഠനങ്ങൾ,
നിരൂപണങ്ങൾ, വിമർശനങ്ങൾ,
നോവലുകൾ ഇവയൊക്കെ ശ്രദ്ധയിൽ
പെട്ടിട്ടുണ്ട്.
പക്ഷേ വ്യത്യസ്ത സാഹചര്യങ്ങളിൽ,
സ്ഥാപിത
ലക്ഷ്യങ്ങളോടുകൂടിയാണ്
അതിൻ്റെയൊക്കെയും പിറവി .അതുകൊണ്ടു തന്നെ ആധികാരികത അവകാശപ്പെടാനാവില്ല തന്നെ.
അയ്യപ്പവിജ്ഞാനദീപിക എന്ന പേരിൽ
നാം
പുറത്തിറക്കുന്ന
ഈ
ഗ്രന്ഥത്തിനും
തികഞ്ഞതും,
സത്യസന്ധവുമായ
ആധികാരികത
അവകാശപ്പെടുന്നില്ല.
മറിച്ച്, ലക്ഷക്കണക്കിനാകുന്ന അയ്യപ്പഭക്തർക്ക്,
അയ്യപ്പസ്വാമിയേപ്പറ്റിയും
ആചാര
അനുഷ്ഠാനങ്ങളെപ്പറ്റിയും
കൂടാതെ
ശബരിമല
തീർത്ഥാടനം സംബന്ധിച്ച നിരവധി കാര്യങ്ങളെപ്പറ്റിയും, അയ്യപ്പക്ഷേത്രങ്ങളെപ്പറ്റിയുമൊക്കെയുള്ള
വിവരങ്ങൾ, ഒരു ഗ്രന്ഥത്തിൽ
നിന്ന്
വായിച്ചറിയാനുള്ള
സൗകര്യം
സൃഷ്ടിക്കുക
എന്നതാണ്
ലക്ഷ്യം.
മനുഷ്യനെ ശാരീരികമായും മാനസികമായും ശുദ്ധീകരിക്കുക എന്ന ലക്ഷ്യമാണ്
തീർത്ഥാടനത്തിൽ ഉൾക്കൊണ്ടിരിക്കുന്നത്.
എല്ലാ
മതവിഭാഗങ്ങളും
തീർത്ഥാടനത്തെ അനുവർത്തിക്കുകയും
പ്രോത്സാഹിപ്പിക്കുകയും
ചെയ്യന്നു.
ശബരിമല ഇന്ന് ലോക ശ്രദ്ധ ആകർഷിച്ച തീർത്ഥാടന കേന്ദ്രമാണ്. സമീപഭാവിയിൽ തന്നെ ഈ പുണ്യ കേന്ദ്രം ലോകത്തിലെ ഏറ്റവും വലിയ തീർത്ഥാടന
കേന്ദ്രമായി
മാറുക
തന്നെ
ചെയ്യും.
അറിഞ്ഞോ, അറിയാതെയോ, ഒരു അയ്യപ്പഭക്തൻ
തീർത്ഥാടനത്തിൻ്റെ സുകൃതത്തെ സ്വാംശീക രിക്കുന്നുവെന്നതാണ് ശബരിമല
തീർത്ഥാടനം നല്കുന്നസവിശേഷത.
മനുഷ്യാന്തഃകരണത്തെ ഈശ്വരാ ഭി മുഖമാക്കിആത്മീയ ഉണർവ്വു സൃഷ്ടിക്കുകയെന്നത്
തീർത്ഥയാത്രയുടെ പരമമായ
ലക്ഷ്യമാണ്.
എന്നാൽ ശബരിമല തീർത്ഥാടകനായ
ഒരു
സാധാരണ
ഭക്തൻതീർത്ഥാടനത്തിൻ്റെ മാഹാത്മ്യത്തെയോ,ശബരിമല
നല്കുന്ന
ദാർശനിക സൗരഭ്യത്തെയോ അറിയാതെ ആവാം അവിടെ
എത്തിച്ചേരുന്നത്.
എങ്കിൽ പോലും അനിർവ്വചനീയമായ
ആനന്ദാനുഭൂതിയിൽ, അലൈകികമായമനശ്ശാന്തിയിൽ, അവാച്യമായ സംതൃപ്തിയിൽ
ആഭക്തൻ്റെ മനസ്സ് ഭഗവാനുമായി താദാത്മ്യം പ്രാപിച്ചിരിക്കും. ഏതൊരു കഠിനഹൃദയനേയും
ഭക്തിയുടെ
തീവ്രാഗ്നിയിൽ ദഹിപ്പിച്ച് സംശുദ്ധനാക്കും.
ആ ദിവ്യ വിഗ്രഹത്തിനു മുമ്പിൽ
നിർന്നിമേഷനായി നില്ക്കുകയല്ലാതെ ഒന്നിനും സാധിക്കാത്ത,
ഭഗവാനിൽ മാത്രം അസ്പന്ദമായ
അവസ്ഥ...
അത്
അനുഭവിച്ചറിയുക
തന്നെ
വേണം.
അങ്ങിനെ
അനുഭവസാക്ഷ്യം
വന്നവരാണല്ലോ
അടുത്ത
മണ്ഡല
മഹോത്സവത്തിനായി
കാത്തിരിക്കുന്നതും
ഇനിയൊരു
ദർശനപുണ്യത്തിനായി കൊതിക്കുന്നതും.
ശബരിമല തീർത്ഥാടനത്തിന് ഓരോ വർഷവും ലക്ഷക്കണക്കിന് തീർത്ഥാടകർ അധികരിച്ചു കൊണ്ടേയിരിക്കുന്നു. അഥവാ ഭഗവാൻ്റെ അലൌകിക കാന്തിയാൽ...
ശലഭങ്ങൾ അഗ്നിയിലേയ്ക്കെന്ന പോലെ ആകർഷിക്കപ്പെടുന്നു....
അതെ അയ്യപ്പൻ്റെ ആകർഷകശക്തി അനുദിനം വർദ്ധിച്ചു
കൊണ്ടിരിക്കുന്നു.
മതത്തിൻ്റെ യും ദേശത്തിൻ്റേയും
ഭാഷയുടേയും
അതിർവരമ്പുകൾ കടന്ന്, മനുഷ്യരായ മനുഷ്യരുടെയെല്ലാം മനതലങ്ങളേയും ആകർഷിച്ചിണക്കി ലോക മനശാന്തി സൃഷ്ടിക്കുവാൻ
ശബരിമലയ്ക്ക്,
ശ്രീ
അയ്യപ്പന്
സാധിക്കും.
ആ സുമുഹൂർത്തത്തിലേയ്ക്കുള്ള
ദ്രുതഗതിയിലാണ്
നാം.
അയ്യപ്പ വിജ്ഞാന ദീപിക - അതിമഹത്താം ഈ ഗതിയിലൊരു ചെറുവിളക്കായ് പ്രശോഭിക്കട്ടെ....
ഒരേയൊരു ലക്ഷ്യം ശബരി മാമല,... ഒരേയൊരു മന്ത്രം ശരണമന്ത്രം....
.
കാർത്തിക മാസം ഒന്നാം
തീയതി
മുതൽ നാം ഈ കാഴ്ച കണ്ടു തുടങ്ങും.രാജ്യത്തിൻ്റെ
നാനാ
ദേശങ്ങളിൽ നിന്നും, ശരണ മന്ത്രധ്വനി ഉണർത്തി,
അയ്യപ്പഭക്തരുടെ
അണമുറിയാപ്രവാഹം.ഭഗവാനെ
നിൻ്റെ മഹിമാ വിലാസത്താൽ
ഭാരത
ഭൂവിൻ്റെ സമസ്ത വീഥികളും ശബരിമലയിലേയ്ക്കല്ലയോ???
അവിടുത്തെ തിരു മന്ത്രധ്വനിയാൽഭാരത ദേശം പുണ്യപുളകിതയാകുന്നുവല്ലോ???? ഭഗവാനെ അവിടുത്തെ ഭക്ത ദാസരുടെഅകവുംപുറവുംഅങ്ങയുടെ മഹിമാവ്
വിളക്കുന്നുവല്ലോ???അവരുടെ
മനതാരിലെ
അയ്യപ്പവിഗ്രഹത്തിന്
കനക
കാന്തിയോ?
വൃതശുദ്ധിയാൽ തിരു ക്ഷേത്രമായി
മാറിയ
അവരുടെ
ശരീരത്തിന്
ഭഗവാൻ്റെ പുണ്യസുഗന്ധമോ???
അവരുടെ മാർവ്വിടങ്ങളെ തഴുകുന്ന
അയ്യപ്പ
ചിത്രാംഗിദ
മുദ്ര
മാലയ്ക്ക്
ദിവ്യകാന്തിയോ?????
ഞാനും നീയും അവനും ഒരേ ആത്മചൈതന്യമല്ലോ...
മണ്ണും,
പുല്ലും,പൂവിതളും..
പാമ്പും പുലിയുംപഴുതാരയും..
പിന്നെ കാടും മേടും കതിരവനും.. അയ്യപ്പസ്വാമി അവിടുന്നു തന്നെയല്ലേ...
പിന്നെ
ഈയുള്ളവൻ ആരെ ദ്രോഹിക്കാൻ?????അതെ ഭഗവാനെ
ഈ
നിമിഷം
ഞാൻ അങ്ങയോടൊട്ടി നില്ക്കട്ടെ. എൻ്റെ കരചരണങ്ങൾ
അങ്ങേയ്ക്കായി
പ്രവൃത്തിക്കപ്പെടെട്ടെ.
എൻ്റെ സമസ്തവും അങ്ങേയ്ക്കായി സമർപ്പിക്കട്ടെ... ജീവനും.. പ്രാണനും വാക്കും മനസ്സും കണ്ണും, മൂക്കും ചെവിയും, നാക്കും തൊലിയും.. എല്ലാം ഞാൻ
സമർപ്പിക്കട്ടെ....അങ്ങനെ
ഭഗവാനിൽ സ്ഥിരമായി, സ്ഥിതനായി ഇരിക്കുവാനകട്ടെ - ...
സ്വാമിയേ ശരണമയ്യപ്പ എന്ന നവാക്ഷരീ മന്ത്രത്തിൻ്റെ
നിറവും
പൊരുളും
മറ്റെന്താണ്???
എല്ലാം
ഭഗവത്
മയം...തത്വമസി
തേടിപ്പോകുന്നഭക്തൻ്റെ ഭഗവാൻ്റെ
തത്വം.
കൃതയുഗത്തിൽധ്യാനവും ത്രേതായുഗത്തിൽ യാഗാദി കർമ്മങ്ങളും
ദ്വാപരയുഗത്തിൽ പൂജാദികളും കലിയുഗത്തിൽ
ഭഗവത്
നാമ
ജപസ്മരണകളാണല്ലോ
ഈശ്വരപ്രീതിയ്ക്കു
വേണ്ടി
ചെയ്യേണ്ടുന്ന
കർമ്മങ്ങൾ.കലിയുഗത്തിൻ്റെ
കാഠിന്യങ്ങളെ
ശമിപ്പിക്കുന്നവനെ...
കാനനവാസനെ,
അഖില
ഭുവനനായകനെ,ഹരിഹരസുതനാം
എൻ്റെ തമ്പുരാനെഅവിടുത്തെ പുണ്യദർശനത്തിനായി പര കോടി ഭക്തജനംവരുവാനിതെന്തു കാരണം.
അവിടുത്തെ
ശരണ
മന്ത്രങ്ങൾ കലിയുഗ മൃതസഞ്ജീവനിയോ...
ഇതാ തൃപ്പാദപത്മങ്ങളിൽ അഭയം പ്രാപിയ്ക്കുന്നു.
നേരറിവെന്തത്? കാട്ടിത്തരൂ....
നേരെ ഗമിക്കട്ട.. ഭക്തജനകോടികൾ
അയ്യപ്പൻ.. അറിവുകൾക്കുമകലെ - ....
അയ്യപ്പനെപ്പറ്റിയുള്ള അന്വേഷണം.സത്യസന്ധമായ ചരിത്രവിവരണം, യുക്തിയ്ക്കും ശാസ്ത്രത്തിനും
സമ്മതമായ
കഥനം
അതാണ്
ആഗ്രഹിച്ചത്...ഇപ്പോഴും
ആഗ്രഹിക്കുന്നത്.
പക്ഷേ..
അയ്യപ്പൻ അറിവുകൾക്കും അകലെഅറിവിൻ്റെനിറവായ്
അവശേഷിക്കുന്നു.
ഈശ്വരൻ നിർഗുണവും നിരാകാരവുമായ പരബ്രഹ്മമാണ്. അനന്തവും
അവ്യക്തവുമായ
ഈ
ബ്രഹ്മത്തെഅറിയുന്നവൻ ബ്രഹ്മമായി വർത്തിക്കുന്നു.
അയ്യപ്പനെപറ്റിയുള്ള അന്വേഷണങ്ങൾക്കും
ഈ
അവ്യക്തതയും
അപൂർണ്ണതയും അനുഭവപ്പെടുന്നു. ഒരു പക്ഷേ
അവിടുത്തെ
സാക്ഷാത്ക്കരിക്കുന്നുവെങ്കിൽ മാത്രമേ അവിടുത്തെ അപാരമഹിമാ വിലാസങ്ങളെ അറിയാനുംഅനാവരണം ചെയ്യാനും സാധിക്കൂ....
അതുകൊണ്ടു തന്നെ ഇവിടെ കുറിയ്ക്കുന്ന അയ്യപ്പചരിതം അപൂർണ്ണമാണെന്നുംചരിത്ര പശ്ചാത്തലങ്ങളുടേയോ യുക്തിഭദ്രതയുടേയോ,ശാസ്ത്രീയ
പിൻബലം തെല്ലും അവകാശപ്പെടാനാവില്ലന്ന സത്യം,
സത്യമായി
തന്നെ
കുറിയ്ക്കട്ടെ.

0 comments :
Post a Comment